പത്തനംതിട്ട: ഹൈക്കോടതിയുടെ വ്യക്തമായ ഉത്തരവുണ്ടായിട്ടും റാന്നിയിലെ 214 അർഹരായ കുടുംബങ്ങൾക്ക് പട്ടയം നൽകാൻ മടിച്ച് റവന്യൂ വകുപ്പ്. വനഭൂമി വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തതസ്സങ്ങൾ പറഞ്ഞ് അധികൃതർ ജനങ്ങളെ ദ്രോഹിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.
പതിറ്റാണ്ടുകളായി ഒരേ മണ്ണിൽ ജീവിച്ചിട്ടും സ്വന്തം ഭൂമിക്ക് രേഖകളില്ലാത്ത അവസ്ഥയിലാണ് ഇവിടുത്തെ പാവപ്പെട്ട കുടുംബങ്ങൾ. രാഷ്ട്രീയ പ്രഖ്യാപനങ്ങൾക്കപ്പുറം അടിയന്തരമായി സർക്കാർ ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
