എരുമേലിയിൽ ശരണം വിളിയല്ല, ‘ശരണ പ്രതിഷേധം’! റോഡിൽ കുത്തിയിരുന്ന് അയ്യപ്പന്മാർ

എരുമേലിയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്. പമ്പയിലെയും നിലയ്ക്കലിലെയും തിരക്ക് നിയന്ത്രിക്കാൻ പോലീസ് എരുമേലിയിൽ വാഹനങ്ങൾ തടഞ്ഞതോടെ ക്ഷമ നശിച്ച അയ്യപ്പന്മാർ റോഡിലിറങ്ങി. ഉച്ചയ്ക്ക് ഒന്നരയോടെ വാഹനം തടഞ്ഞതിൽ പ്രതിഷേധിച്ച് ഇതരസംസ്ഥാനക്കാരായ ഭക്തർ ഉൾപ്പെടെ റോഡിൽ കുത്തിയിരുന്ന് ശരണം വിളിച്ച് പ്രതിഷേധിച്ചു.

ചരിത്രത്തിലാദ്യമായി ‘വടം കെട്ടി’ ബ്ലോക്ക് വാഹനങ്ങൾ മാത്രമല്ല, കാൽനടക്കാരെപ്പോലും വടം കെട്ടി തടയുന്ന വിചിത്രമായ നടപടികൾക്കാണ് എരുമേലി സാക്ഷ്യം വഹിക്കുന്നത്. പേട്ടക്കവലയിൽ വടം കെട്ടി ഭക്തരെ തടഞ്ഞതോടെ നഗരം തന്നെ സ്തംഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണം എന്നാണ് പറയപ്പെടുന്നത്.

നാളെ സമ്പൂർണ്ണ നിയന്ത്രണം മകരവിളക്ക് ദിനമായ ബുധനാഴ്ച നിയന്ത്രണങ്ങൾ കൂടുതൽ കടുക്കും. 🛑 രാവിലെ 10 മണിക്ക് ശേഷം നിലയ്ക്കലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 🛑 രാവിലെ 11 മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തർക്ക് പ്രവേശനമില്ല. തിരക്ക് നിയന്ത്രണാതീതമായതോടെ അവസാന നിമിഷം എത്തുന്നവർക്ക് ദർശനം കിട്ടുമോ എന്നത് കണ്ടറിയണം.

English Summary:

“Tensions flared in Erumeli as Sabarimala pilgrims staged a roadside protest after police blocked vehicles due to heavy overcrowding at Pampa and Nilakkal. Chanting ‘Saranam Ayyappa,’ hundreds of devotees, mostly from other states, sat on the road demanding passage. This follows controversial measures where police used ropes to block pedestrians, causing gridlock in the town. Strict restrictions are in place for Makaravilakku day: no vehicles allowed to Nilakkal after 10 AM, and pilgrim entry from Pampa to Sannidhanam stops at 11 AM.”