കാനനപാതയിൽ നിയന്ത്രണം; മകരവിളക്കിന് വനംവകുപ്പിന്റെ ‘ലോക്ക്’!

പരമ്പരാഗത പാതയിലൂടെ മല ചവിട്ടാൻ പ്ലാനിടുന്ന അയ്യപ്പന്മാർ ശ്രദ്ധിക്കുക; മകരവിളക്കിനോട് അനുബന്ധിച്ച് കാനനപാതയിൽ നിയന്ത്രണം വരികയാണ്. എരുമേലിയിൽ പേട്ടതുള്ളി അഴുതയും കരിമലയും താണ്ടി കഠിനപാത വഴി വരാനിരിക്കുന്നവർക്ക് ജനുവരി 13, 14 തീയതികളിൽ സമയക്രമം പാലിച്ചില്ലെങ്കിൽ വഴി അടയും.

എരുമേലിയിൽ 13-ാം തീയതി വൈകിട്ട് 6 മണിക്ക് ശേഷം തീർഥാടകരെ കടത്തിവിടില്ല. അതുപോലെ അഴുതക്കടവിൽ 14-ന് രാവിലെ 8 മണിവരെയും മുക്കുഴിയിൽ 10 മണിവരെയും മാത്രമേ പ്രവേശനമുള്ളൂ. ഇതിനുശേഷം വനംവകുപ്പ് കാനനപാത പൂർണ്ണമായും അടയ്ക്കും. കാട്ടിലൂടെയുള്ള യാത്രയിൽ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കമെങ്കിലും, ദൂരദേശങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്ക് ഈ സമയക്രമം വലിയ വെല്ലുവിളിയാകും. അതുകൊണ്ട് പാത അടയ്ക്കുന്നതിന് മുൻപേ ലക്ഷ്യസ്ഥാനത്ത് എത്താൻ അയ്യപ്പന്മാർ ജാഗ്രത പാലിക്കണം.

English Summary:

“Travel restrictions have been imposed on the traditional Sabarimala forest route for January 13 and 14 due to Makaravilakku. Pilgrims arriving via Erumeli, Karimala, and Azhutha must cross Erumeli by 6 PM on Jan 13, Azhuthakadavu by 8 AM on Jan 14, and Mukkuzhi by 10 AM. The Forest Department will close the paths after these deadlines to ensure safety. Devotees are advised to plan their trekking schedule strictly to avoid getting stranded as the forest route locks down for the festival peak.”