ഭക്തജനപ്രവാഹം ശക്തമായതോടെ കാണിക്ക വരുമാനവും ശബരിമലയിൽ വർധിക്കുന്നു , എന്നാൽ കറൻസികൾ ഭണ്ഡാരത്തിൽ നിന്ന് മാറ്റിയ ശേഷം ബാക്കിയാകുന്ന നാണയങ്ങൾ അന്നന്ന് എണ്ണിത്തീർക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ . ആവശ്യത്തിന് താൽക്കാലിക ജീവനക്കാർ ഇല്ല . ദിവസക്കൂലിക്ക് ആളെകിട്ടുന്നില്ല . 650 രൂപയും ശാപ്പാടും താമസവും ആണ് താൽക്കാലിക ജീവനക്കാരുടെ കൂലി . എണ്ണുന്ന നാണയങ്ങൾ അതിലും എത്രയോ ഇരട്ടിയാണ് . കൃത്യമായ കണക്ക് ബോധിപ്പിക്കാനുള്ള ഉത്തരവാദിത്തവും ഉണ്ട് . ഇനിയും നിരവധി ഒഴിവുകൾ ഈ വകുപ്പിൽ ശബരിമലയിലുണ്ട് .
രണ്ടുകൊല്ലം മുൻപ് ഒരു സംഘം ഉദ്യോഗസ്ഥർ തിരുപ്പതിയിൽ പോയി നാണയങ്ങൾ എണ്ണുന്ന യന്ത്രമനുഷ്യന്മാരെ കണ്ടുമടങ്ങി . എല്ലാവർക്കും യന്ത്രങ്ങളെ ഇഷ്ടപ്പെട്ടു. പക്ഷെ എന്തുകൊണ്ടോ അത് ഇതുവരെ ശബരിമലയിൽ പ്രാബല്യത്തിൽ ആക്കാൻ കഴിഞ്ഞിട്ടില്ല . ഇപ്പോൾ കുന്നുകൂടി മല പോലെ കിടക്കുന്ന ഈ നാണയ ക്കൂമ്പാരങ്ങൾ എണ്ണിത്തീർക്കാൻ എന്തുചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ദേവസ്വം ബോർഡ് . ഭക്തരുടെ ആഗ്രഹത്തിന് കാണിക്കയിൽ കാശിടുന്നത് കൊണ്ട് മാത്രം മോക്ഷം ലഭിക്കില്ല , അത് ഫലവത്തായി ഉപയോഗിക്കുന്ന രീതിയിൽ ദേവസ്വം പ്രയോജനപ്പെടുത്തുമ്പോൾ മാത്രമാണ് അവർക്ക് ആ തൃപ്തി ലഭിക്കുക . അപ്പോൾ നാണയമല ഇങ്ങനെ വലുതായിക്കൊണ്ടിരുന്നാൽ മനസ്സമാധാനം ഇല്ലാതാകും .അതുകൊണ്ട് ഒന്ന് എണ്ണിത്തീർക്കാൻ ദേവസ്വം താത്കാലിക ജീവനക്കാരെയോ സ്ഥിരം എണ്ണൽ സംഘത്തെയോ റോബോട്ടുകളെയോ ഉപയോഗിക്കണമെന്നാണ് എല്ലാവരുടെയും അപേക്ഷ
English Summary: The Travancore Devaswom Board is facing a crisis at Sabarimala as piles of coins from devotee offerings remain uncounted due to a severe shortage of temporary staff. With daily wages set at ₹650, the board is struggling to attract enough workers to manage the huge volume. Consequently, there are renewed calls to implement the “Tirupati Model” by deploying robots or automated machines to clear the backlog—a proposal officials considered two years ago but failed to implement.
