അടൂർ നഗരസഭയിലെ പന്നിവിഴ പുതുവാക്കൽ ഏലായിൽ ഇപ്പോൾ വിളവെടുപ്പ് നടത്തുന്നത് കർഷകരല്ല, കാട്ടുപന്നികളും പെരുമ്പാമ്പുകളുമാണ്. ഒരുകാലത്ത് നെല്ലും മരച്ചീനിയും വാഴയും വിളഞ്ഞിരുന്ന ഈ മണ്ണ് ഇപ്പോൾ അൻപതോളം കർഷകർക്ക് നോക്കുകുത്തിയായി മാറിയിരിക്കുന്നു. കൃഷിയിടങ്ങൾ വന്യജീവികൾ കയ്യേറിയതോടെ ഏലാ മുഴുവൻ കാടുപിടിച്ച് തരിശായി കിടക്കുകയാണ്.
കർഷകർ തോറ്റുപിന്മാറുന്നു ആദ്യം വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ നെൽക്കൃഷി മുടങ്ങി. പോട്ടെ എന്ന് വെച്ച് കിഴങ്ങുവർഗ്ഗങ്ങളിലേക്കും പച്ചക്കറിയിലേക്കും തിരിഞ്ഞ കർഷകർക്ക് അവിടെയും തിരിച്ചടി. കഷ്ടപ്പെട്ട് നട്ട മരച്ചീനിയും ചേമ്പും കാട്ടുപന്നികൾ കുത്തിമറിക്കുമ്പോൾ, ബാക്കി വരുന്നത് കർഷകന്റെ കണ്ണീർ മാത്രം. ഇതിനു പുറമെയാണ് ജീവന് ഭീഷണിയായി പെരുമ്പാമ്പുകൾ താവളമടിച്ചിരിക്കുന്നത്. ഇതോടെ ജീവൻ ഭയന്ന് പലരും കൃഷിപ്പണി തന്നെ ഉപേക്ഷിച്ചു.
അധികൃതർക്ക് അനക്കമില്ല കൃഷിഭവനിലും നഗരസഭയിലും കർഷകർ കയറിയിറങ്ങി മടുത്തു. കാട്ടുപന്നികളെ വെടിവെക്കാൻ ഷൂട്ടർമാരെ നിയോഗിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്. പക്ഷെ ഫയലുകൾ നീങ്ങുന്നില്ല, നടപടികൾ ഉണ്ടാകുന്നില്ല. നാടിന് അന്നം തരുന്ന കർഷകൻ കൃഷി ഉപേക്ഷിച്ച് പട്ടിണിയിലാകുമ്പോഴും അധികൃതരുടെ ഈ മൗനം ആർക്കുവേണ്ടിയാണ്? ഈ ഏലാ വീണ്ടെടുക്കാൻ ഇനി എത്ര നിവേദനങ്ങൾ കൂടി നൽകണം?
English Summary:
“Farming in Pannivizha Puthuvakkal Ela, Adoor, has come to a standstill as wild boars and pythons take over the land. Over 50 farmers have abandoned their livelihood after repeated crop destruction. What was once a thriving hub for paddy and tapioca cultivation is now a barren, overgrown forest. Despite multiple complaints to the Municipality and Krishi Bhavan demanding shooters to control the wild boar menace, authorities have failed to act, leaving the farmers in severe distress.”
